Thursday, October 28, 2010

വലിയപറമ്പില്‍ ആക്രമണത്തില്‍ വീട്ടമ്മയുള്‍പ്പടെ 3 പേര്‍ക്ക്‌ പരിക്കേറ്റു

വലിയപറമ്പ: തിങ്കളാഴ്‌ച്ചയുണ്ടായ ആക്രമണത്തില്‍ ബീച്ചാരക്കടവ്‌ നൂറുല്‍ഹുദാ മദ്രസയ്ക്ക്‌ സമീപം താമസിക്കുന്ന പി. മറിയുമ്മയെ തൃക്കരിപ്പൂരിലെ ലൈഫ്‌കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുള്ളവര്‍ ബന്ധുവീട്ടില്‍ കല്യാണത്തിനു പോയ സമയത്തായിരുന്നു ആക്രമണം. ഹൃദ്രോഗിയായ മറിയുമ്മ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഓപ്പറേഷന്‍ കഴിഞ്ഞത്‌. തിരഞ്ഞെടുപ്പ്‌ ദിവസം സി.പി.എം അക്രമത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കിടന്നിരുന്ന അനുജത്തിയുടെ മകനെ അന്വേഷിച്ചായിരുന്നു സംഘം എത്തിയത്‌.
ചെറുവത്തൂരില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ മറ്റ്‌ രണ്ടുപേരെ കൂടി ലൈഫ്‌കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയപറമ്പ്‌ നിവാസികളായ യു ഷരീഫ്‌, എം.സി കബീര്‍ എന്നിവരെയാണ്‌ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചെറുവത്തൂരിലുള്ള ഇവരുടെ സ്ഥാപനത്തില്‍ വെച്ച്‌ ചുമട്ട്‌ തോഴിലാളികള്‍ ആക്രമിക്കുകയായിരുന്നു.

No comments:

Post a Comment