Thursday, October 14, 2010

വലിയ പറമ്പ ഇലക്ഷന്‍ പ്രചരണം തുടങ്ങി

മാവിലാടം:വലിയപറമ്പ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കരയിലും കായലിലും. 24 കിലോമീറ്റര്‍ കടലോരമുള്ള വന്‍ ദ്വീപും മൂന്ന് ചെറുദ്വീപുകളും ഉള്‍ക്കൊള്ളുന്ന പഞ്ചായത്തില്‍ പ്രചാരണം നല്ലൊരുപങ്കും കായലില്‍ ത്തന്നെയാണ്. തെക്ക് തയ്യില്‍ കടപ്പുറം മുതല്‍ വടക്ക് വലിയപറമ്പ് കടപ്പുറം പഞ്ചായത്ത് ഓഫിസ് വരെ റോഡ് ഗതാഗതമില്ലാത്തതിനാല്‍ കായലിലൂടെയുള്ള പ്രചാരണത്തിനാണി പ്രസക്തി.
13 വാര്‍ഡുകളുള്ള ഇവിടെ 11 വാര്‍ഡിലും യു.ഡി.എഫും എല്‍.ഡി.എഫും നേരിട്ടുള്ള മല്‍സരമാണ്. രണ്ടു വാര്‍ഡുകളില്‍ മാത്രമാണ് ബി.ജെ.പി മല്‍സരരംഗത്തുള്ളത്.
കഴിഞ്ഞ തവണ 12 വാര്‍ഡുകളില്‍ ആറെണ്ണം വീതം യു.ഡി.എഫിനും എല്‍.ഡി.എഫിനും ലഭിച്ചിരുന്നു. നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍.ഡി.എഫ്് നേടി. സി.പി.എമ്മിന് ഏറെ മുന്‍തൂക്കമുള്ള ഏഴാംവാര്‍ഡില്‍ സി.പി.എം കുടുംബത്തിലെ പി പി ശാരദയെ രംഗത്തിറക്കി പിടിച്ചെടുക്കാനാണ് ലീഗിന്റെ ശ്രമം.
നറുക്കിന്റെ മിടുക്കില്‍ അഞ്ചുവര്‍ഷം പഞ്ചായത്ത്് ഭരിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്, ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഞ്ചായത്ത് ഭരണത്തിന്റെ കോട്ടങ്ങള്‍ എടുത്തുകാട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

No comments:

Post a Comment